twitter
rss


Early to bed




 Smoking is injurious to health




One of our student Mr. Suraj Kiran, created a Operating system available to all users in this world. We appreciate his talent and support him. best of luck and need all of your suggestions and greetings. 


Mr. Suraj Kiran - Std X, Bethany St. Johns E.H.S.S, School, Kunnamkulam, Thrissur, Kerala - India




Best of Luck suraj........... keep going success will be yours.......................


Website Link : http://icefeast.tk





കയ്യില്‍ ഒരു വാളും പോക്കറ്റില്‍ ഹോമറിന്റെ ഒരു ഗ്രന്ഥവുമുണ്ടെങ്കില്‍ എന്റെ വഴി ഞാന്‍ വെട്ടിത്തെളിക്കും"എന്ന നെപ്പോളിയന്റെ വാക്കുകള്‍ വായനയുടെ ശക്തിയെ ധ്വനിപ്പിക്കുന്നു. വായന മനസ്സിന്റെ ഭക്ഷണമാണ്. മനസ്സിന്റെ ശരിയായ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും നമ്മെ സഹായിക്കുന്ന ഒന്നാണ് വായനശീലം. “വായന പാദങ്ങളില്‍ വിളക്കും വഴികളില്‍ പ്രകാശവുമാണ്'''. വായന കെടാവിളക്കാണ്. കെടാവിളക്കു പോലെത്തന്നെ ഒരിക്കലും കെടുകയില്ല. നിത്യതയുടെ പ്രകാശം തൂകി അജ്ഞാനന്ധകാരത്തെ അകറ്റി നിര്‍ത്തുന്നതു കൊണ്ടാണ് വായനയെ വിജ്ഞാനികള്‍ കെടാവിളക്കിനോട് സാദൃശ്യപ്പെടുത്തുന്നത്.
ഒരുവന്റെ സ്വഭാവരൂപീകരണത്തിനെന്നപോലെ അവന്റെ ശരിയായ വളര്‍ച്ചയ്ക്കും, ജീവിതശൈലിക്കും വായന ഉപകരിക്കുന്നു. മനുഷ്യമനസ്സുകളുടെ സംസ്ക്കാര രൂപികരണത്തിന് സഹായിക്കുന്ന ഒന്നാണ് വായന. “പുസ്തകത്തില്‍നിന്നു വളരാത്തവര്‍ വെറും പുഴുവാണെന്ന" ഷേക്സ്പിയറുടെ വചനങ്ങള്‍ വായനയുടെ മാഹാത്മ്യം വിളിച്ചോതുന്നു. വായനയെക്കുറിച്ച് കുഞ്ഞുണ്ണിമാഷ് ‌ഇപ്രകാരം രചിച്ചിരിക്കുന്നു.
വായിച്ചാല്‍ വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നവന്‍ വിളയും
വായിക്കാതെ വളര്‍ന്നവന്‍ വളയും "
    നമ്മുടെ സംസ്ക്കാരത്തിന്റെ പ്രധാനഘടകമാണ് എഴുത്തും, വായനയും .ഒരു സാക്ഷരത കേരളത്തെ സൃഷ്ടിക്കുന്നത് ഈ രണ്ടു ഘടകങ്ങളാണ്. പുസ്തകത്തില്‍ നിന്ന് ലഭിക്കുന്ന അറിവും ,ആഹ്ലാദവും,സന്തോഷവും മറ്റുമാണ് സത്യം. സമ്പന്നതയില്‍ നിന്ന് ലഭിക്കുന്നത് വെറും വ്യഥ മാത്രമാണ്. ഒരു കുട്ടി തന്റെ ഉള്ളില്‍ മറിഞ്ഞും തിരിഞ്ഞും കിടക്കുന്ന കഴിവുകളെ തിരിച്ചറിയുന്നത് വായനയിലൂടെയാണ് .വായന അതിനു വേണ്ട മനക്കരുത്തും ,ആത്മധൈര്യവും അവന് പ്രദാനം ചെയുന്നു.ഒരുപാട് വായിച്ചു തള്ളുന്നതില്‍ അര്‍ഥമില്ല. ഉദാ: ഭക്ഷണം അധികമായാലും സമയക്കേടായാലും അജീര്‍ണം ബാധിക്കും. വായനയ്ക്കും ഇത് ബാധകമാണ്. “വളരെ വായിക്കുന്നതിലല്ല വഴിയേ വായിക്കുന്നതിലാണ് " അര്‍ത്ഥം.
വായനയെപോലെത്തന്നെ തുല്യപ്രാധാന്യമര്‍ഹിക്കുന്നമറ്റൊന്നാണ് ഗ്രന്ഥങ്ങള്‍ (പുസ്തകങ്ങള്‍). "വടി എടുക്കാതെയും കണ്ണുരുട്ടാതെയും നമ്മെ പഠിപ്പിക്കുന്ന അധ്യാപകരാണ് ഗ്രന്ഥങ്ങള്‍. നിറകുടത്തില്‍ തുളുമ്പിനില്‍ക്കുന്ന ശുദ്ധമായ പാലില്‍ ഒരു തുള്ളി വിഷം ചേര്‍ത്താല്‍ മതി അത് മുഴുവനും വിഷമുള്ളതായി തീരാന്‍ അപ്രകാരം ഉത്തമഗ്രന്ഥങ്ങള്‍ വായിക്കാന്‍ തെരെഞ്ഞെടുക്കാതെ അശ്ലീല ഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ നാം മലിനപ്പെടുന്നു. നമ്മുടെ മനസ്സ് കളങ്കമുള്ളതായിത്തീരുന്നു. പഠനഗ്രന്ഥങ്ങള്‍ക്കു പുറമെ ബാക്കി 60% അറിവും അടുത്തുള്ള വായനശാലയില്‍പോയി നല്ല പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെ വാര്‍ത്തെടുക്കണം. കേരളത്തില്‍ ഗ്രാമങ്ങളിലും , നഗരക്കവലകളിലും അറിവിന്റെ കൈത്തിരി തെളിയിച്ചത് വായലശാലകളായിരുന്നു.വായനയിലൂടെ വളര്‍ന്നവരാണ് ഒരുപാടു മഹാത്മാക്കള്‍. നെല്‍സണ്‍ മണ്ഡേല എന്നിവരുടെ ജീവചരിത്രം വായിക്കുമ്പോള്‍ നമ്മുക്കിത് വ്യക്തമാകുന്നു. എന്നാല്‍ ഇന്ന് കമ്പ്യൂട്ടര്‍, ഇന്ററനെറ്റ്,ടി.വി തുടങ്ങിയവയുടെ പ്രാധാന്യം ഏറിവരുമ്പോള്‍ 'വായന വളരുന്നുവോ' എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് കവികളും , സാഹിത്യകാരന്മാരും മറ്റും "വായനയെ കൊല്ലുന്നു" എന്നു പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ വായന മരിക്കുന്നില്ല എന്ന ബോധത്തോടെ നാം മുന്നേറണം. വായനയിലൂടെ നമ്മുടെ മനസാക്ഷി രൂപീകരിക്കുന്നതിലൂടെ മറ്റുള്ളവരുടെ വായനയെ നയിക്കുവാനും നമ്മുക്ക് കടമയുണ്ട്. അതിനായി കുട്ടികളായ ഓരോരുത്തരും ചെറുപ്പത്തില്‍ തന്നെ 'വായനാശീലം' വാര്‍ത്തെടുക്കണം. മഹാത്മാക്കളെ പോലെ വായനയിലൂടെ ഒരു വലിയ ലക്ഷ്യത്തിലെത്തിചേരുവാന്‍ നമ്മുക്കു പരിശ്രമിക്കാം. “വായിച്ചു വളരുക വളര്‍ന്ന് തളിര്‍ക്കുക".
എന്ന്
ഏഞ്ചലിന്‍ ഫ്രാന്‍സിസ്
IX C

നിഴലല്ലാ ശരീരമല്ലാ
മനസാണു മലയാളം
സ്വര്‍ഗ്ഗനാട്ടിലെ സ്വര്‍ണ്ണഭാഷ
സ്വരമല്ലാ ശ്രുതിയല്ലാ
മാമല നാട്ടിലെ മലകള്‍ക്കപ്പുറത്ത്
പാടുന്ന മലയാളമാണു സ്വര്‍ണ്ണഭാഷ
കൈവിരല്‍ തുമ്പിലും
ഞരമ്പു നാടയിലും രക്തമാണു മലയാളം
പെരിയ പമ്പാ നദിയിലും
ഒഴുക്കുപാട്ടു തന്‍ മലയാളം
വര്‍ണ്ണിച്ചാല്‍ കഴിയുന്നുമില്ലാ
പറഞ്ഞാല്‍ തീരുന്നുമില്ലാ
മലയാള മണ്ണിന്റെ സ്വന്ത മലയാളത്തിനു
നന്ദി...... നന്ദി...... നന്ദി......





by,
FASEELA ABDUL KAREEM STD : VIII A

ഭൂമി
പച്ചപിടിച്ചു കിടക്കുന്ന ഭൂമിയില്‍
ഇറ്റിറ്റായ് വീണു മഴത്തുള്ളികള്‍
ഭൂമിക്ക് കുളിര്‍മയേകാന്‍ വന്നെത്തി
ഭൂമിയുടെ കിളിവാതിലിലെത്തിനോക്കി
ഭൂമിക്ക് പുതപ്പായി കിടക്കുന്ന സസ്യങ്ങള്‍
ഭൂമിയെയുണര്‍ത്താന്‍ ഇളകി കളിക്കുന്നു
എങ്കിലീ മനുഷ്യരോ ചെയ്യുന്ന പാപങ്ങള്‍
താങ്ങാന്‍ കഴിയാതെ ഭൂമി വിതുമ്പുന്നു
ഭൂമിക്കു നാശം വരുത്തുവാന്‍ എന്നപോല്‍
പ്ലാസ്റ്റിക് എന്ന മാരക വസ്തുവിന്‍
നാമം ഭൂമിയില്‍ നിലക്കൊള്ളുന്നു
ഭൂമിയുടെ ഒടുക്കം കാണുവാന്‍ വേണ്ടി
ഇറങ്ങിതിരിച്ചപോല്‍ മനുഷ്യര്‍
അമ്മയാം ഭൂമിയെ തള്ളിപ്പറയുന്ന
ദുഷ്ട ജന്തുക്കളാം മനുഷ്യര്‍
ഭൂമിയുടെ കണ്ണുനീരൊറ്റുകുള്‍ കണ്ട്
പൊട്ടിച്ചിരിക്കുന്നു മനുഷ്യന്‍
ഭൂമിയുടെ സ്വത്താം കടലിലും കായലിലും
മാലിന്യം വിതറുന്നു ഈ മനുഷ്യര്‍
ഭൂമിയുടെ സ്വത്തെന്നോതുവാനെന്തുണ്ട്?
മണ്ണുണ്ടോ? വിഷാദമല്ലാത്ത മണ്ണുണ്ടോ?
വെള്ളമുണ്ടോ?വിഷാംശമില്ലാത്ത വെള്ളമുണ്ടോ?
സസ്യങ്ങള്‍ നട്ടു വളര്‍ത്തുന്നുണ്ടോ?
ഭൂമിക്കുത്സാഹം നല്‍കുന്നുണ്ടോ?
ഭൂമിയുടെ കഷ്ടക്കാലം കാണുവാനെന്നപോല്‍
പൊട്ടിച്ചിരിക്കുന്നു ഈ മനുഷ്യര്‍
അമ്മയാം ഭൂമിയെ കരയിക്കരുതേ
അമ്മയാം ഭീമിയെ തോല്‍പ്പിക്കരുത്
കണ്ണിലെഴിച്ച എണ്ണ പോല്‍ നമ്മളെ
കാത്തുസൂക്ഷിക്കുന്നു തന്‍ ഇരുകരങ്ങളാല്‍
ഭൂമിക്കു സ്നോഹം കൊണ്ടുക്കുന്നുണ്ടോ?
മനുഷ്യര്‍ ഭീമിയെ സ്നേഹിക്കുന്നുണ്ടോ?
ഭൂമിയെ പാര്‍പ്പിടമാക്കിയ മനുഷ്യര്‍
ഭൂമിക്കു കണ്ണുനീരറഞ്ഞു നല്‍കുന്നു.
ഭൂമിയുടെ കടലുകളും കായലുകളുമിന്ന്
ഭൂമിക്കന്യമായ് നിന്നുകൊള്ളുന്നു
ഭൂചലനം വരുമ്പോഴും ഭൂമി കുലുക്കും വരുമ്പോഴും
ഭൂമിയെ മനുഷ്യരാട്ടിക്കളയന്നു.
ഭൂമിക്ക് സ്വന്തമായാരുണ്ട്?
ഇന്ന് ഭൂമിയെ തുണയ്ക്കാനാരുണ്ട്?
ഭൂമി അന്യയാകുമോ?
ഭൂമി മറഞ്ഞുപോകുമോ?
നമ്മുടെ ഭൂമിയില്‍ വസിക്കുന്ന മനുഷ്യരേ
ഭൂമിക്കടിയുറപ്പായ് നിന്നുകൊള്ളുക
ഭൂമിക്കു സ്വന്തമായ കടലും കായലും
മാലിന്യപരമാക്കരുതേ നിങ്ങള്‍
അമ്മയാം ഭൂമിയെ ബഹുമാനിക്കേണ്ട നിങ്ങള്‍
തള്ളിപ്പറയുവാന്‍ കൊതിക്കയാണോ?
അമ്മ തന്നനുഗ്രഹത്താല്‍ കിട്ടിയ ഈ ജീവിതം
അലസമാക്കി കളയരുതേ നിങ്ങള്‍
ഭൂമിയെ നിങ്ങള്‍ മറന്നാലും
ഭൂമിയെന്നും മറക്കില്ല നിങ്ങളെ
ഭൂമിയെന്നും വെറുക്കില്ല നിങ്ങളെ
വെടിയില്ല നിങ്ങളെ
ഭൂമിയുടെ പടിവാതുക്കല്‍ കെട്ടിയ മതിലുകള്‍
പൊട്ടിച്ചുകളയേണ്ട നിങ്ങള്‍
ഭൂമിയെ വീതിച്ചു കൊടുക്കുന്നു
അതിനു തണലായ് നില്‍ക്കുന്നു
ഭൂമിയെ എന്നും മറന്നുകളയുന്നു.
ആകാശത്തു പറക്കുന്ന പാവകളെ നോക്കുവിന്‍
അവര്‍ കെട്ടുന്നുണ്ടോ മതിലുകള്‍?
മോഷണം അവിടെയുണ്ടോ?
അതു പോലെ നിങ്ങളുമാകുവിന്‍
എങ്കില്‍ നിങ്ങള്‍ നന്നാവും



MIRANDA DAJO
STD IX D

Welcome to Our school



This page is only for our Brilliant Students